കണ്ണൂര്‍ : മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണണല്‍ ക്വാളിറ്റി അഷ്വറന്‍സ് സര്‍ട്ടിഫിക്കേഷന്‍ (എന്‍.ക്യു.എ. എസ്)അംഗീകാരം. എൻക്യു എ എസ്, ലക്ഷ്യ എന്നീ മാനദണ്ഡങ്ങളിൽ പുന: അംഗീകാരമാണ് ലഭിച്ചത്. മെറ്റേണിറ്റി ഒ . ടി, ലേബർ റൂം, ഉൾപ്പടെ 14 ഡിപ്പാർട്ട്മെന്റുകൾക്ക് യഥാക്രമം 96, 95.4, 94.9 ശതമാനം മാര്‍ക്കാണ് ലഭിച്ചത്.
ഇതോടെ ജില്ലയില്‍ എന്‍.ക്യു.എ.എസ് അംഗീകാരം ലഭിച്ച സ്ഥാപനങ്ങളുടെ എണ്ണം 28 ആയി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ് അംഗീകാരം ലഭിച്ച ജില്ല കണ്ണൂരാണ്.
മാർച്ച് 27, 28, 29 തീയതികളിൽ ആയിരുന്നു പരിശോധന നടന്നത്. മൂന്ന് വര്‍ഷത്തേക്കാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഓരോ ബെഡ് നും പതിനായിരം രൂപ വീതമാണ് ഓരോ വര്‍ഷവും ലഭിക്കുക. അടുത്ത മൂന്ന് വര്‍ഷത്തിലും ഈ തുക ലഭിക്കും. മൂന്നു വർഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും
മെറ്റേണിറ്റി ഒ . ടി, ലേബർ റൂം, ഉൾപ്പടെ 14 ഡിപ്പാർട്ട്മെന്റുകളിലായി രോഗികള്‍ക്കുള്ള മികച്ച സേവനങ്ങള്‍, ഭൗതിക സാഹചര്യം, ജീവനക്കാരുടെ കാര്യക്ഷമത, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കല്‍ സേവനങ്ങള്‍, രോഗീസൗഹൃദം, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മാതൃ- ശിശു ആരോഗ്യം, ജീവിത ശൈലി രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെപ്പ് സേവനങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളെ അടിസ്ഥാനമാക്കി 5600 ലധികം പോയിന്റുകള്‍ വിലയിരുത്തിയാണ് ദേശീയ ഗുണമേന്മ അംഗീകാരം നല്‍കുന്നത്.
Mangattuparamba Women and Children's Hospital receives national recognition